പെറ്റമ്മ


നുവരി ഇരുപത്തിയാറ്‌ .
ള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം മുമ്പെന്നത്തെക്കാളും രൂക്ഷമായിട്ടുണ്ട്. സ്ത്രീകളും കുട്ടികളും റോഡിലും സ്‌കൂളിലും വീട്ടില്‍ പോലും സുരക്ഷിതരല്ലാതായിട്ടുണ്ട്. അഴിമതി വാര്‍ത്തകള്‍ നമ്മെ പിടിച്ചുകുലുക്കുന്നുണ്ട്. ഇന്ധനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം
സര്‍വ്വ സീമകളും ലംഘിക്കുന്നുണ്ട്. സാധാരണക്കാരന്റെ നിലവിളി വനരോദനമായി കലാശിക്കുന്നുണ്ട്. മദ്യം പുരുഷന്മാരെ ഭ്രാന്തരാക്കുകയും സ്ത്രീകളെ പുതിയ ഉപഭോക്താക്കള്‍ ആക്കുകയും ചെയ്യുന്നുണ്ട്. വര്‍ഗ്ഗീയതയും അതിവിപ്ലവവും നാടിന്റെ സൈ്വര്യം കെടുത്തുന്നുണ്ട്.
അതിര്‍ത്തിയില്‍ ശത്രുക്കള്‍ വെറുതെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ട്.

ങ്കിലും ,
ഈ അറുപത്തിനാലാം റിപ്പബ്ലിക് ദിനത്തില്‍,
നമുക്കു നെഞ്ചില്‍ കൈവച്ചു പറയാം,
ഈ ഭാരതം എന്റെ സ്വന്തം രാജ്യമാണ്.
എന്റെ അമ്മയാണ്.
എന്റെ സ്തന്യമാണ്.

സാമ്പത്തിക പ്രതിസന്ധി ലോകത്തെ പിടിച്ചുകുലുക്കിയപ്പോഴും നമ്മള്‍ കുലുങ്ങിയില്ല. ഇരുണ്ട നാളുകളില്‍ കൂടി കടന്നുപോയിട്ടും നമ്മുടെ ജനാധിപത്യം പതറിയില്ല. ശത്രുക്കളുടെ കുതന്ത്രങ്ങള്‍ നമ്മുടെ ജവാന്മാര്‍ ധീരമായി ചെറുത്തു. നമുക്ക് വയറു നിറയെ ഭക്ഷിക്കാന്‍ കര്‍ഷകര്‍ കലപ്പ വലിച്ചു.
നമ്മുടെ അഭിപ്രായസ്വാതന്ത്ര്യം  രാജ്യം കാത്തുവച്ചു. നമ്മുടെ വളര്‍ച്ചയില്‍ മഹാരാഷ്ട്രങ്ങള്‍ അസൂയപ്പെട്ടു തുടങ്ങിയിരിക്കുന്നു. കൃഷ്ണമണികളില്‍ പ്രതീക്ഷയുടെ  തിളക്കം പകര്‍ന്നു നമ്മുടെ രാജ്യത്തെ ഹൃദയത്തോട് ചേര്‍ത്തുവെയ്ക്കാം.

യ് ജവാന്‍ ! ജയ് കിസാന്‍ !

Comments

Post a Comment